Featured

നമസ്കാരശേഷമുള്ള കൂട്ടുപ്രാര്‍ത്ഥന

നമസ്കാരത്തില്‍ നിന്ന് സലാം വീട്ടിയാല്‍ ഇമാം ജനങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞിരുന്നു ഉറക്കെ പ്രാര്‍ഥിക്കുകയും അവരെക്കൊണ്ടു ആമീന്‍ പറയിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം ചില സ്ഥലങ്ങളില്‍ കാണാം. തനിച്ച അനാചാരമാണിത്. നബി(സ) ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇപ്രകാരം ചെയ്തതായി ഉധരിക്കപ്പെടുന്നില്ല. ലക്ഷക്കണക്കിന്‌ സ്വഹാബികള്‍ ഉണ്ടായിട്ടും ഒരു സ്വഹാബിപോലും ഇപ്രകാരം ചെയ്തതായും ഉദ്ധരിക്കപ്പെടുന്നില്ല. ശാഫീ മദ്ഹബിനു പോലും കടകവിരുദ്ധമാണ് ഈ സമ്പ്രദായം.

ഉമ്മു സലമ(റ) നിവേദനം: നബി(സ) സലാം വീട്ടിയാല്‍ എഴുന്നേറ്റു പോകുന്നതിനു മുമ്പ് തലസ്ഥാനത് അല്‍പ്പമൊന്നു ഇരിക്കാറുണ്ട്. ഇബ്ന്‍ ശിഹാബ്(റ) പറയുന്നു. അത് എനിക്ക് തോന്നുന്നത് (യഥാര്‍ത്ഥം അല്ലാഹുവിനു അറിയാം) ജനങ്ങളില്‍ നിന്ന് പിരിഞ്ഞു പോകുന്ന പുരുഷന്മാരുമായി സ്ത്രീകള്‍ കണ്ടുമുട്ടാതിരിക്കുവാന്‍ വേണ്ടി ആയിരുന്നുവെന്നാണ്."(ബുഖാരി)

ഉമ്മു സലമ(റ) നിവേദനം: നബി(സ) സലാം വീട്ടിയാല്‍ ഉടനെ സ്ത്രീകള്‍ എഴുന്നേറ്റു പോകും, നബി(സ) എഴുന്നേറ്റ് പോകുന്നതിന്റെ മുമ്പ് അല്‍പ്പ സമയം അവിടെ ഇരിക്കും.(ബുഖാരി)

നമസ്കാരശേഷമുള്ള പ്രാര്‍ത്ഥന സ്ത്രീകള്‍ക്ക് വീട്ടില്‍ ചെന്നശേഷം നിര്‍വ്വഹിക്കാം. എന്നാല്‍ ഇമാം പ്രാര്‍ത്ഥന ചൊല്ലുകയും ആമീന്‍ പറയുകയും ചെയ്യുന്ന സമ്പ്രദായം സുന്നത്താനെങ്കില്‍ അത് അവസാനിച്ച ശേഷമേ സ്ത്രീകള്‍ പോകുമായിരുന്നു. കാരണം പ്രാര്‍ത്തിക്കുന്നത് റസൂല്‍(സ)യും ആമീന്ചോല്ലുന്നത് സ്വഹാബികളും ആയിരിക്കുമല്ലോ. മാത്രമല്ല ഈ സുന്നത് വീട്ടില്‍ ചെന്ന ശേഷം നിര്‍വ്വഹിക്കാന്‍ പറ്റുകയും ഇല്ല. മാത്രമല്ല ഇങ്ങനെ ഒരു സമ്പ്രദായം സുന്നത്തുണ്ടായിരുന്നുവെങ്കില്‍ നബി(സ) പ്രാര്‍ത്ഥന ചൊല്ലിക്കുന്നതിനു മുമ്പ് സ്ത്രീകള്‍ എഴുന്നെല്‍ക്കുമായിരുന്നു എന്നാണ് പറയേണ്ടത് അല്ലാതെ നബി(സ) എഴുന്നേല്‍ക്കുന്നതിനു മുമ്പായി സ്ത്രീകള്‍ എഴുന്നേല്‍ക്കും എന്നല്ല.

ഹദീസുകളില്‍ നബി(സ) നമസ്കാര ശേഷം നബി(സ) ഇന്നതെല്ലാം പ്രാര്‍ഥിച്ചു എന്ന് കാണാം, അതിന്റെ വിവക്ഷ ഇമാം ശാഫി(റ) തന്നെ പറയുന്നത് കാണുക:

നമസ്കാരത്തില്‍ നിന്ന് പിരിഞ്ഞാല്‍ ഇമാമും മഅ'മൂമും ദിക്ര്‍ ചൊല്ലുന്നതിനെ ഞാന്‍ തെരഞ്ഞെടുക്കുന്നു. അവര്‍ രണ്ടുപേരും ദിക്റുകള്‍ ഗോപ്യമാക്കണം. തന്നില്‍ നിന്ന് പ്രാര്‍ഥനകള്‍ പഠിപ്പിക്കല്‍ നിര്‍ബന്ധമായ ഇമാം ഒഴികെ.അദ്ദേഹം തന്നില്‍ നിന്ന് പ്രാര്‍ത്ഥന പഠിച്ചിട്ടുണ്ട് എന്ന് ഗ്രഹിക്കുന്നത് വരെ പരസ്യമാക്കണം. ശേഷം അദ്ദേഹവും രഹസ്യമാക്കണം. (അല്‍ ഉമ്മു: 1/110)

ഉറക്കെ നബി(സ) ചൊല്ലിയെന്നു പറയുന്ന ഹദീസുകളെ ഞാന്‍ വിചാരിക്കുന്നത് തന്നില്‍ നിന്ന് ജനങ്ങള്‍ പഠിക്കുവാന്‍ അല്‍പ്പകാലം ഉറക്കെ ചൊല്ലി എന്നതാണ്, കാരണം നബി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന മിക്ക ഹദീസുകളിലും തഹ്ലീലും തക്ബീരും പറയപ്പെടുന്നില്ല. (അല്‍ ഉമ്മു: 1/111)

ഇമാമിന് ഏറ്റവും ശ്രേഷ്ട്ടമായത് പിന്നില്‍ സ്ത്രീകള്‍ ഇല്ലെങ്കില്‍ താന്‍ സലാം വീട്ടിയ ഉടനെ എഴുന്നെല്‍ക്കലാണ്. (തുഹ്ഫ 2 /104)

ഇത്രയും വിവരിച്ചതില്‍ നബി(സ) ദുആ ചെയ്തു ആമീന്‍ പറയിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാമല്ലോ. മാത്രമല്ല നബി(സ) അങ്ങനെ പഠിപ്പിച്ച മിക്ക ദിക്റുകളും ഏകവചനമാണ്.
Get Free Email Updates to your Inbox!

www.CodeNirvana.in

3/related/default
Developed by ❤️ - Blogger Templates at Wire Templates | Distributed by Free Blogger Templates

Made with Love by

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.
മുസ്ലിംകളിലെ അനാചാരങ്ങള്‍

മുസ്ലിംകളിലെ അനാചാരങ്ങള്‍

Contact form

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana