ഒരു സ്ത്രീ പ്രസവിച്ചാൽ ഉടനെ കുട്ടിയുടെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുക്കുന്ന സമ്പ്രദായം ഇസ്ലാമിലെ ആചാരമെന്ന നിലക്ക് ചിലർ നടപ്പാക്കുന്നത് കാണാം. പ്രവാചക ചര്യയുടെ പിൻബലം ഇവക്കില്ല. ദുർബലമായ ഹദീസുകൾ മാത്രമാണ് ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെടുന്നത്.
ഹുസൈൻ (റ) നിവേദനം : നബി (സ) പറഞ്ഞു ; വല്ലവനും ഒരു കുട്ടി ജനിക്കുകയും അപ്പോൾ അവന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുത്താൽ ഉമ്മു സ്വിബ്യാൻ (പിശാച്) ഉപദ്രവിക്കുകയില്ല. [ഇബ്നു സനിയ്യ, ഇബ്നു അസാകീർ]. വളരെയധികം ദുർബലമായ വാറോലയാണിത്. തെളിവിന് ഒരിക്കലും കൊള്ളുകയില്ല. ഇതിന്റെ പരമ്പരയിലുള്ള യഹ്യബ്നു അലാത്ത് (ബജലി) എന്ന വ്യക്തിയെപ്പറ്റി ഇബ്നു ഹജർ (റ) എഴുതുന്നു : 'ഇയാൾ ഹദീസ് സ്വയം നിർമ്മിച്ചുണ്ടാക്കുന്ന ആളാണെന്ന് വിമർശിക്കപ്പെടുന്നു.' [തഖ് രീബ്]. അതുപോലെ ഈ പരമ്പരയിൽ വന്നിട്ടുള്ള മറ്റൊരു വ്യക്തിയാണ് മാർവാനുബ്നു സാലിം (ഗഫാരി). ഇയാളെക്കുറിച്ച് ഇബ്നു ഹജർ (റ) എഴുതുന്നു : 'മാർവാനുബ്നു സാലിം തീർത്തും വര്ജിക്കപ്പെടേണ്ട മനുഷ്യനാണ്. ഇയാൾ സ്വയം നിർമിത ഹദീസ് ഉണ്ടാക്കുന്നയാളാണെന്ന് ഇമാം സാജിയും മറ്റും പറയുന്നു.' [തഖ് രീബ്]
ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂഹാത്തിം, ഇമാം അഹമ്മദ്, അബൂ ഉറൂബ തുടങ്ങിയവരെല്ലാം തന്നെ അവരുടെ ഗ്രന്ഥങ്ങളിൽ മേൽ വ്യക്തികളെ നിശിതമായി വിമർശിക്കുന്നു.
ഹുസൈൻ (റ) നിവേദനം : നബി (സ) പറഞ്ഞു ; വല്ലവനും ഒരു കുട്ടി ജനിക്കുകയും അപ്പോൾ അവന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുത്താൽ ഉമ്മു സ്വിബ്യാൻ (പിശാച്) ഉപദ്രവിക്കുകയില്ല. [ഇബ്നു സനിയ്യ, ഇബ്നു അസാകീർ]. വളരെയധികം ദുർബലമായ വാറോലയാണിത്. തെളിവിന് ഒരിക്കലും കൊള്ളുകയില്ല. ഇതിന്റെ പരമ്പരയിലുള്ള യഹ്യബ്നു അലാത്ത് (ബജലി) എന്ന വ്യക്തിയെപ്പറ്റി ഇബ്നു ഹജർ (റ) എഴുതുന്നു : 'ഇയാൾ ഹദീസ് സ്വയം നിർമ്മിച്ചുണ്ടാക്കുന്ന ആളാണെന്ന് വിമർശിക്കപ്പെടുന്നു.' [തഖ് രീബ്]. അതുപോലെ ഈ പരമ്പരയിൽ വന്നിട്ടുള്ള മറ്റൊരു വ്യക്തിയാണ് മാർവാനുബ്നു സാലിം (ഗഫാരി). ഇയാളെക്കുറിച്ച് ഇബ്നു ഹജർ (റ) എഴുതുന്നു : 'മാർവാനുബ്നു സാലിം തീർത്തും വര്ജിക്കപ്പെടേണ്ട മനുഷ്യനാണ്. ഇയാൾ സ്വയം നിർമിത ഹദീസ് ഉണ്ടാക്കുന്നയാളാണെന്ന് ഇമാം സാജിയും മറ്റും പറയുന്നു.' [തഖ് രീബ്]
ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂഹാത്തിം, ഇമാം അഹമ്മദ്, അബൂ ഉറൂബ തുടങ്ങിയവരെല്ലാം തന്നെ അവരുടെ ഗ്രന്ഥങ്ങളിൽ മേൽ വ്യക്തികളെ നിശിതമായി വിമർശിക്കുന്നു.