Featured

ബാങ്കിന് ശേഷമുള്ള പ്രാര്‍ഥന

ബാങ്കിന് ശേഷമുള്ള പ്രാര്‍ഥനയില്‍ 'വല്‍ ഫദ്വീലത' എന്നതിന് ശേഷം ചിലര്‍ 'വദ്ധറജതുറഫീഅ' എന്ന് ചെല്ലുന്നത് കാണാം. ഇത് പ്രവാചകന്‍(സ) പഠിപ്പിച്ചതല്ല. ഒരു നിവേദനത്തിലും ഇപ്രകാരം കന്ദിട്ടില്ലെന്നു ഇമാം ബുഖാരി തന്നെ പ്രക്യാപിക്കുന്നുണ്ട്. മിശ്കാതിന്റെ ശരഹില്‍ പറയുന്നു:

എന്നാല്‍ 'വദ്ധറജതുറഫീഅ' എന്ന് വര്‍ദ്ധിപ്പിക്കല്‍ ജനങ്ങളുടെ നാവില്‍ പ്രസിദ്ധമാണെങ്കിലും സഖാവി(റ) പറയുന്നു: ഇത് ഞാന്‍ ഒരു നിവേദനത്തിലും കണ്ടിട്ടില്ല. (മിശ്കാത്ത്: 1 / 425)

മറ്റുചിലര്‍ പ്രാര്‍ഥനയുടെ അവസാനത്തില്‍ വര്‍സുക്ന ശഫാഅത്തുഹു യൌമുല്‍ ഖിയാമ' എന്നും 'ഇന്നക ലാ തുക്ലിഫുല്‍ മീആദ്' എന്നുമൊക്കെ ചെല്ലുന്നത് കാണാം. ഇതെല്ലാം തന്നെ അനാചാരമാണ്. നബി(സ) പഠിപ്പിച്ച യഥാര്‍ത്ഥ രൂപം ഇപ്രകാരമാണ്.

"اللهم رب هذه الدعوتي التامته وصلاة القائمة ، آتي محمدا الوسيلة والفضيلة، وابعثه مقاما محمودا الذي وعدته" (ബുഖാരി, കിത്താബുല്‍ ആദാന്‍ നമ്പ: 614)

സ്വദക്വത്ത വ ബരിര്‍ത്ത ചൊല്ലല്‍

സുബ്ഹ് ബാങ്കില്‍ 'അസ്സ്വലാത്തു ഖൈറും മിനന്നൌം' എന്ന് കേള്‍ക്കുമ്പോള്‍ 'സ്വദക്വത്ത വ ബരിര്‍ത്ത' എന്ന് ചിലര്‍ പറയാറുണ്ട്‌. എന്നാല്‍ ഇതിനു ദുര്‍ബ്ബലമായ ഒരു ഹദീസിന്റെ പിന്‍ബലം പോലും ഇല്ല. ഇത് ആരോ നിര്‍മ്മിച്ചുണ്ടാക്കി മതത്തില്‍ പ്രവേശിപ്പിച്ചതാണ്. മുഗ്നിയില്‍ ഉദ്ധരിക്കുന്നു.

ഇമാം ദാരിമി പറയുന്നു ഇപ്രകാരം സുന്നത്തുണ്ടെന്ന് പറയുന്നത് ആരാണെന്നറിയുകയില്ല ( മുഗ്നി 1/141)

ഇബ്ന്‍ ഹജര്‍(റ) എഴുതുന്നു: ഇതിനു യാതൊരു അടിസ്ഥാനവും ഇല്ല. (തല്‍ഖീസ്: 3/204)

ഇബ്നു ഹജര്‍ ഹൈത്തമി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥമായ തുഹ്ഫയില്‍ എഴുതുന്നു: ഇത് സന്ദര്‍ഭത്തിന് യോജിച്ചതാണ്. ഇതില്‍ ഒരു ഹദീസ് വന്നിട്ടുണ്ടെന്ന് ഇബ്നു റുഫ്അതിന്റെ വാക്കും തള്ളപ്പെടുന്നതാണ്. കാരണം അതിന്നു അടിസ്ഥാനമില്ല. (തുഹ്ഫ 1/481)

മയ്യിത്തിനെ അനുഗമിക്കലും ദിക്ര്‍ ചൊല്ലലും


മയ്യിത്ത്‌ കൊണ്ടുപോകുമ്പോള്‍ സാവധാനം നടക്കല്‍ മനുഷ്യര്‍ നിര്‍മ്മിച്ചുണ്ടാക്കിയ അനാചാരമാണ്. ധ്രതിപ്പെടുന്ന രീതിയില്‍ നടക്കുവാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. (ബുഖാരി, മുസ്ലിം) ഇമാം ശീരാസി(റ) എഴുതുന്നു:

നബി(സ) മയ്യിത്ത്‌ നമസ്കരിച്ചാല്‍ അടക്കം ചെയ്യപ്പെടുന്ന സ്ഥലം വരെ അതിന്റെ കൂടെ നടക്കും. അവിടുന്ന് പറയും: നിങ്ങള്‍ നടത്തം ധ്രതിയിലാക്കുക. (സിഫ്രുസ്സആദ pg.56)

മയ്യിത്തിനെ പിന്തുടരുന്ന സന്ദര്‍ഭത്തില്‍ ചിലര്‍ لا إله إلا الله എന്നും മറ്റുപല ദിക്റുകളും ചെല്ലുന്നത് കാണാം. തനിച്ച അനാചാരമാണിത്. നബി(സ)യുടെയും സ്വഹാബിവര്യന്മാരുടെയും, മദ്ഹബിന്റെ ഇമാമുകളുടെ ചര്യയേയും പരിഹസ്സിക്കലും അവഗണിക്കലുമാണിത്. വഹാബി വിരോധം മാത്രമാണ് ഇതിനു അവരെ പ്രേരിപ്പിക്കുന്നത്. വിശിഷ്യ പുരോഹിത വര്‍ഗത്തെ.

അബൂഹുറൈറ(റ) നിവേദനം നബി(സ) അരുളി: ജനാസയെ പിന്തുടരുമ്പോള്‍ യാതൊരു തരത്തിലുള്ള ശബ്ദവും അഗ്നിയും പാടില്ല. (അബൂ ദാവൂദ്)

സൈദ്‌ബ്നു അറ്ക്കം(റ) നിവേദനം: നബി(സ) അരുളി: 3 സന്ദര്‍ഭങ്ങളില്‍ മൌനമാണ് അല്ലാഹു ഇഷ്ട്ടപ്പെടുന്നത്.......... ജനാസയെ പിന്തുടരുമ്പോഴും. (ത്വബ്റാനി കബീര്‍ 5130)

അലി(റ) പറഞ്ഞു: അബൂസഈദെ! നീ നിന്റെ സ്നേഹിതന്റെ ജനാസയുടെ പിന്നില്‍ നടക്കുമ്പോള്‍ മൌനം പാലിക്കുക. നിന്റെ മനസ്സില്‍ നീ ചിന്തിക്കുക. (ബസ്സാര്‍ 480 )

ഇവിടെ എല്ലാം തന്നെ മൌനം അവലംബിക്കലാണ് സുന്നത് എന്നാണ് പറയുന്നത്, അല്ലാതെ നല്ലത് പറയണം എന്ന് പറയുന്നില്ല. മാത്രമല്ല മരണം, ദുനിയാവിന്റെ ശേഷമുള്ള അവസ്ഥ എന്നിവയെ കുറിച്ചെല്ലാം ചിന്തിക്കാനുമാണ് പണ്ഡിതന്മാര്‍ നമുക്ക് വിവരിച്ചു തരുന്നത്.
എന്നാല്‍ സുന്നത് മരണത്തെ കുറച്ചും അതിന്റെ ശേഷമുള്ളതിനെ കുറിച്ചും ചിന്തിക്കലാണ്(ബാഫളല്‍),  (ഹാശിയതുല്‍ കുബ്ര 2 /76) 

എന്നാല്‍ സുന്നത്, മരണം അതിനു ശേഷമുള്ള അവസ്ഥ ദുനിയാവിന്റെ നാശം എന്നിവയെക്കുറിച്ച് ചിന്തിക്കലാണ്.(മഹല്ലി 1/437)
 
 

നൂലും ഏലസ്സും

മന്ത്രം എന്ന നിലക്ക് ശരീരത്തില്‍ എന്തെങ്കിലും ബന്ധിപ്പിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ചാല്‍ പോലും ഈ വിഷയത്തില്‍ നൂല്, വട്ടക്കണ്ണി, ഏലസ്സ്, ഉറുക്ക്, എല്ലാം സമമാണ്. അതുപോലെ മന്ത്രിച്ചു വെള്ളത്തില്‍ ഊതുകയും ആ വെള്ളം രോഗശമനത്തിന് കുടിക്കുകയും ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. സ്വഹീഹായ ഒരു ഹദീസിലും നബി(സ) ഇവയ്ക്കു അനുവാദം നല്‍കിയത് ഉദ്ധരിക്കുന്നില്ല.


ഇംറാന്‍(റ) നിവേദനം: ഒരിക്കല്‍ നബി(സ) ഒരു മനുഷ്യന്റെ കയ്യില്‍ ഒരു വട്ടക്കണ്ണി കാണുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു നിനക്ക് നാശം എന്താണിത്? അയാള്‍ പറഞ്ഞു: വാതരോഗ ശമനത്തിനാണ്. അപ്പോള്‍ നബി(സ) പറഞ്ഞു ഇത് വാതരോഗം നിനക്ക് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുക. നീ അത് ഊരി എറിയുക. ഇതുമായി നീ മരണപ്പെട്ടാല്‍ നീ ഒരിക്കലും വിജയിക്കുകയില്ല. (അഹ്മദ്, ഹാക്കിം, ഇബ്നുഹിബ്ബാന്‍). ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ചതാണോ എന്ന് നബി(സ) ഇവിടെ അന്വേഷിക്കുന്നില്ല.

ഉക്ബത്(റ) നിവേദനം: നബി(സ) അരുളി. ആരെങ്കിലും ശരീരത്തില്‍ ഏലസ്സ് കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കികൊടുക്കാതിരിക്കട്ടെ. ആരെങ്കിലും രക്ഷാകവടി (ചിപ്പി) കെട്ടിയാല്‍ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരിക്കട്ടെ.(അഹ്മദ്, ഹാകിം). ഇവിടെയും പ്രവാചകന്‍ ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ച ഏലസ്സും രക്ഷാകവടിയും ഒഴിവാക്കുന്നില്ല.


ഹുദൈഫ(റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല് കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി. "അവരില്‍ അധികമാളുകളും അല്ലാഹുവില്‍ ശിര്‍ക്ക് വെച്ചുകൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല" (അബുഹാതിം)



ഹുദൈഫ(റ) പറയുന്നു: അദ്ദേഹം ഒരു രോഗിയെ സന്ദര്‍ശിച്ചു രോഗിയുടെ കയ്യില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ ഒരു നൂലുള്ളതായി ഹുദൈഫ(റ) കണ്ടു. അദ്ദേഹം ചോദിച്ചു   എന്താണിത്? രോഗി പറഞ്ഞു മന്ത്രിച്ചു കെട്ടിയതാണ്‌. അപ്പോള്‍ ഹുദൈഫ(റ) അത് മുറിച്ചു മാറ്റിയ ശേഷം ഇപ്രകാരം പറഞ്ഞു: ഈ നൂലുമായി നീ മരിച്ചാല്‍ ഞാന്‍ നിനക്ക് മയ്യിത്ത്‌ നമസ്കരിക്കുകയില്ല. (അബുഹാത്തിം) . ഒരു മുസ്ലിമാണ് ഈ രോഗിയെന്നു ഹദീസ് വ്യക്തമാക്കുന്നു. ഇദ്ദേഹം ശിര്‍ക്കിന്റെ പദം ഉപയോഗിച്ച് മന്ത്രിച്ച നൂല് കെട്ടുകയില്ലഎന്നത് ഉറപ്പാണല്ലോ.

സ്വഹാബികളില്‍ നിന്ന് ദീന്‍ ഗ്രഹിച്ച ഇബ്രാഹീമുന്നക്ഈ(റ) പറയുന്നു: അവര്‍ എല്ലാതരം ഏലസ്സുകളും വെറുത്തിരുന്നു. ഖുര്‍ആന്‍ കൊണ്ടായിരുന്നാലും അല്ലെങ്കിലും (വകീഅ')

തല മൂന്നു പ്രാവശ്യം തടവല്‍


 വുദൂഇന്റെ സന്ദര്‍ഭത്തില്‍ തല 3 പ്രാവശ്യം തടവുന്ന സമ്പ്രദായം ഭൂരിപക്ഷ മുസ്ലിംകല്‍ക്കിടയിലും ഇന്ന്  കാണാം. എന്നാല്‍ നബിചര്യക്കും സ്വഹാബിവര്യന്മാരുടെ ചര്യക്കും ആദ്യകാലത്തെ ഭൂരിപക്ഷ മുസ്ലിംകള്‍ ചെയ്തിരുന്ന സമ്പ്രദായത്തിനും എതിരാണിത്. ഇമാം നവവി(റ) തന്നെ പറയുന്നു:

ഇമാം അബൂഹനീഫ, മാലിക്, അഹ്മദ് എന്നിവരും ഭൂരിപക്ഷ പണ്ഡിതന്മാരും തല ഒരു പ്രാവശ്യം മാത്രം തടവലാണ് സുന്നതെന്ന് പറയുന്നു.അതില്‍ കൂടുതല്‍ വര്‍ധിപ്പിക്കരുത്. (ശരഹു മുസ്ലിം: 2 /109 )

നബി(സ)യുടെ വുടുഇന്റെ രൂപം 15ല്‍ അധികം സ്വഹാബിമാര്‍ നമുക്ക് വിവരിച്ചു തരുന്നുണ്ട്. അവയില്‍ എല്ലാം തന്നെ തല ഒരു പ്രാവശ്യം തടവിയതായിട്ടാണ് പ്രസ്താവിക്കുന്നത്. ചില ഹദീസുകള്‍ ശ്രദ്ധിക്കുക.

അബ്ദുല്ലാഹിബ്ന്‍ സൈദ്(റ) നിവേദനം : അദ്ദേഹം  നബി(സ)യുടെ വുദുഅ' എടുത്തു കാണിച്ചു കൊണ്ട് വിവരിച്ചു.......... അങ്ങനെ തന്റെ കൈ വെള്ളത്തില്‍ പ്രവേശിച്ചു. തന്റെ കൈകള്‍ മുന്നില്‍ നിന്ന് പിന്നിലേക്ക്‌ കൊണ്ടുപോയി ഒരു പ്രാവശ്യം മാത്രം തടവി. (ബുഖാരി 186)

അലി(റ) നിവേദനം: നബി(സ) തന്റെ തല ഒരു പ്രാവശ്യം മാത്രം തടവി. (ഇബ്നു മാജ, അബൂദാവൂദ്)

സലമ(റ) പറയുന്നു: നബി(സ) വുദുഅ' എടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവിടുന്ന് തല ഒരു പ്രാവശ്യം തടവി. (ഇബ്നു മാജ) 

ഉസ്മാന്‍(റ) വുദുഅ' എടുക്കുവാന്‍ വെള്ളം ആവശ്യപ്പെട്ടു...... അങ്ങനെ തന്റെ വലതു കൈ മുട്ടുവരെ 3 പ്രാവശ്യം കഴുകി . പിന്നെ ഇടതു കൈ അത്പോലെ കഴുകി.  ശേഷം തല തടവി. ശേഷം വലതു കാല്‍ 3 പ്രാവശ്യം കഴുകി. പിന്നെ ഇടതുകാല്‍ അതുപോലെ കഴുകി. (മുസ്ലിം)
ഇവിടെ തല തടവിയപ്പോള്‍ മറ്റുള്ള കാര്യങ്ങള്‍ ചെയ്തത് പോലെ 3 എന്ന് പറയുന്നില്ല.

ഉസ്മാന്‍(റ) തല 3 പ്രാവശ്യം തടവി എന്ന് അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ പറയുന്നുണ്ട്. അത് ദുര്‍ബ്ബലമായ ഹദീസാണ്. അബൂദാവൂദ്(റ) തന്നെ പറയുന്നത് കാണുക 
ഉസ്മാന്‍(റ) നിന്ന് സ്വഹീഹായി വന്ന സകല ഹദീസുകളിലും തല ഒരു പ്രാവശ്യം തടവിയെന്നു അറിയിക്കുന്നു. കാരണം അവര്‍ വുദുഇനെ വിവരിച്ചപ്പോള്‍ 3 പ്രാവശ്യം എന്ന് പറഞ്ഞു. എന്നാല്‍ അതില്‍ തല തടവി എന്നാണ് പറഞ്ഞത് എണ്ണം അവര്‍ പറഞ്ഞില്ല. മറ്റുള്ളതില്‍ എണ്ണം പറഞ്ഞത് പോലെ.(അബൂദാവൂദ്) 

www.CodeNirvana.in

Followers

Total Pageviews

Copyright © മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana